بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

ഈ ബ്ലോഗ്‌ ആരെയെങ്കിലും തര്‍ക്കിച്ചു തോല്പ്പിക്കാം എന്ന് കരുതി എഴുതുന്നതല്ല , മറിച്ചു പരിശുദ്ധ ഇസ്ലാമിനെ മനസ്സിലായ രൂപത്തില്‍ വായനക്കാരുമായി പങ്കു വെക്കുവാനും ഒരു പരിധി വരെ നല്ല രീതിയിലുള്ള സംവാദം നടത്തുവാനും വേണ്ടിയാണ് .ഇത് ഒരു തുടക്കക്കാരന്റെ ബ്ലോഗല്ല ,മറിച്ചു പത്തിലധികം വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനം നടത്തി വരുന്ന ഒരു എളിയ പ്രവര്‍ത്തകന്റെ പ്രവര്ത്തനത്തിന്റെ ഭാഗമാണ് .

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌ അറിയുവാന്‍ പതിനാറാമത്തെ ചോദ്യവും ഉത്തരവും കാണുക





ഇനി ജമാഅത് വാദം കൂടി കാണുമല്ലോ :

"ആദം സന്തതികളേ, പിശാചിനെ നിങ്ങള്‍ ഇബാദത് ചെയ്യരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നില്ലേ? നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യണമെന്നും. ഇതാണ് നേര്‍മാര്‍ഗം.'' (36: 60, 61)പിശാചിന് ഇബാദത് ചെയ്യരുത് എന്നതിന്റെ അര്‍ഥം അവനെ അനുസരിക്കരുത് എന്നാണ്. കാരണം, വിരോധിക്കപ്പെട്ടത് പിശാചിന് സുജൂദ് ചെയ്യല്‍ മാത്രമല്ല. അവന്റെ ആജ്ഞയ്ക്ക് കീഴ്പ്പെടലും അവനെ അനുസരിക്കലും വിലക്കപ്പെട്ടതുതന്നെ. അപ്പോള്‍ അനുസരണം ഇബാദതാണ്. ഇമാം സമഖ്ശരി പറയുന്നു: 'വ ഇബാദതുശ്ശൈത്വാനി ത്വാഅതുഹു ഫീമാ യുവസ്വിസു ബിഹി ഇലൈഹിം വ യുസയ്യിനുഹു ലഹും (പിശാചിന് ഇബാദത് എന്ന് പറഞ്ഞാല്‍ അവന്‍ ദുര്‍ബോധനം ചെയ്യുന്നതും ഭംഗിയാക്കി അവതരിപ്പിക്കുന്നതും അനുസരിക്കുക എന്നാണ്) (അല്‍കശ്ശാഫ് 3/ 260)ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവെക്കൂടാതെ അവര്‍ റബ്ബുകളാക്കി. മര്‍യമിന്റെ പുത്രന്‍ മസീഹിനെയും. ഏകനായ ഇലാഹിന് മാത്രം ഇബാദത് ചെയ്യാനാണ് അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നത്.'' (9: 31)ഇതിന്റെ വ്യാഖ്യാനമായി ഇമാം സമഖ്ശരി എഴുതുന്നു: "പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ഥം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുമ്പോഴും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്യുമ്പോഴും ഇവര്‍ അവരെ അനുസരിച്ചു എന്നാണ്.....
(കടപ്പാട് ;ഇസ്ലാം പഠനം )

....വേദക്കാര്‍ അവരുടെ പണ്ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആരോപിച്ചത് പുരോഹിതന്മാര്‍ അനുവദനീയമാക്കുന്നതും നിഷിദ്ധമാക്കുന്നതും വേദക്കാര്‍ അപ്പടി അനുസരിക്കുന്നു എന്ന അടിസ്ഥാനത്തിലാണെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ആ നിയമനിര്‍മാണാധികാരം അവര്‍ക്ക് വകവെച്ചു കൊടുത്തതിനെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശേഷിപ്പിച്ചത്. അല്ലായെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ദിവ്യത്വം കല്പിക്കുന്നു എന്നും ദിവ്യത്വം കല്പിച്ചുകൊണ്ടുള്ള ആരാധന ഇബാദതാണ് എന്നുമാണല്ലോ പറയേണ്ടിയിരുന്നത്. അതുപോലെ, ആരാധന മാത്രമാണ് ഇബാദതെങ്കില്‍, നബിതിരുമേനിയുടെ പ്രതികരണം, നിങ്ങളവരെ ആരാധിക്കുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല, ആരാധിക്കുന്നുണ്ട് എന്നുമായിരിക്കും.'സ്വന്തം ദേഹേഛയെ ഇലാഹാക്കിയവന്‍' എന്ന ഖുര്‍ആനിക പ്രയോഗവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഇഛയ്ക്ക് ദിവ്യത്വം കല്പിക്കുന്നവരും താന്‍ ദൈവമാണെന്ന് വാദിക്കുന്നവരും അപൂര്‍വമാണല്ലോ. അല്ലാഹുവിന്നെതിരില്‍ സ്വന്തം ഇഛകളെ പിന്തുടരുകയും തന്നോട് കല്പിക്കാന്‍ മറ്റൊരു ശക്തിയുമില്ലെന്ന് ധരിക്കുകയും ചെയ്യുന്നവരാണ് അതിന്റെ വിവക്ഷയെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അംഗീകരിച്ചിട്ടുണ്ട്. 'ദൈവ'മെന്ന സങ്കല്പത്തോടെ തന്നിഷ്ടം പ്രവര്‍ത്തിച്ചാലേ ദേഹേഛയ്ക്കുള്ള ഇബാദതാകൂ എന്ന് അവരാരും പറയുന്നില്ല. അത് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതുമല്ല.'പിശാചിന് ഇബാദത് ചെയ്യരുതെ'ന്ന് ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറഞ്ഞേടത്തെല്ലാം പിശാചിന് വിധേയത്വവും അനുസരണയും കാണിക്കരുതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത്. കാരണം, പിശാച് എന്നും ശപിക്കപ്പെട്ട ദുശ്ശക്തിയാണ്. അവനെ ദൈവമായി കാണുന്ന പ്രശ്നമില്ല. യാഥാസ്ഥിതിക സങ്കല്പപ്രകാരം പിശാചിനെ ദൈവമായി സങ്കല്പിക്കുന്നുവെങ്കിലേ കുഴപ്പമുള്ളൂ. മാത്രമല്ല, പ്രസ്തുത സങ്കല്പത്തോടെ പിശാചിനെ ആരാധിക്കുക തന്നെ വേണം. അനുസരിച്ചാല്‍ പോരാ.സമ്പൂര്‍ണമായ വിധേയത്വമാണ് അല്ലാഹു മനുഷ്യരില്‍നിന്നാവശ്യപ്പെടുന്ന ഇബാദത്. ആരാധനയും നിരുപാധികമായ അനുസരണയും അടിമത്തവുമെല്ലാം അതിന്റെ ഭാവങ്ങളും രീതികളുമാണ്. അതില്‍ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇബാദതില്‍ അതിനെ അല്ലാഹുവിന്റെ പങ്കാളിയാക്കലാകും.

(കടപ്പാട് ;ഇസ്ലാം പഠനം)

15 സംവാദങ്ങള്‍:

  1. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (അന്‍ആം 121)

    ചില അനുസരണം ശിര്‍ക്ക് ആവുമെന്ന് ഖുര്‍ആന്‍ തന്നെ പറയുന്ന സ്ഥിതിക്ക് "ജമാഅത്തിന്റെ അനുസരണ ശിര്‍ക്ക്‌" എന്ന തലക്കെട്ട് മാറ്റി "ഖുര്‍ആനിന്‍റെ അനുസരണ ശിര്‍ക്ക്" എന്നാക്കി ഖുര്‍ആനിനെതിരെ ജിഹാദ് തുടങ്ങാം.

    ReplyDelete
  2. @Muneer
    മുന്‍ വിധികളോടെ വായിക്കുന്നവര്‍ക്ക് അങ്ങനെ ആരോപിക്കാം ....എല്ലാ അനുസരണവും ശിര്‍ക്കാണോ? അതോ അഭൌതികത കല്പ്പിച്ചുള്ള അനുസരം മാത്രമാണോ ശിര്‍ക്ക് ? എന്ന സംശയം ഉള്ളവര്‍ക്ക് ഈ വിഷയം പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ ഇവിടെ വളരെ പെട്ടന്ന് തന്നെ മനസ്സിലാകും . തങ്ങള്‍ എന്താണ് പറയുന്നത് എന്ന് പോലും ചിന്തിക്കുവാന്‍ തയ്യാറാകാത്ത വിധം അടിമപ്പെട്ടു പോയവരോട് സലാം പറയുന്നു ...അസ്സലാമു അലൈകും ....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. >>എല്ലാ അനുസരണവും ശിര്‍ക്കാണോ?<<
    അല്ലെന്നു ഇത്രയും കാലമായിട്ടും മനസ്സിലായില്ലേ? അതോ ശബാബ് പറയുന്നതാണോ ജമാഅത്ത് വീക്ഷണം?

    ജമാഅത്ത് വീക്ഷണം എന്താണെന്ന് ഇവിടെ ഞെക്കി വായിക്കാം.

    ReplyDelete
  5. @വായനക്കാരോട്,

    ഇതേ വിഷയത്തില്‍ ഇതേ ബ്ലോഗില്‍ മുമ്പൊരിക്കല്‍ നടന്ന ചര്‍ച്ച ഇവിടെ ഞെക്കി വായിക്കുമല്ലോ. അവിടെ പറഞ്ഞതില്‍ നിന്നും അല്പം പോലും കൂടുതലായി പറയാനില്ലാത്തതിനാല്‍ കമന്‍റ് നിര്‍ത്തുന്നു.

    ReplyDelete
  6. @Muneer
    അനുസരണം എപ്പോഴാണ് ശിര്‍ക്ക്‌ ആവുക എന്നാ കാര്യത്തില്‍ മുജാഹിടുകള്‍ക്ക് യാതൊരു അവ്യക്തതയുമില്ല എന്ന് അറിയാമല്ലോ ? എന്നാല്‍ തങ്ങളുടെ തെറ്റായ വാദങ്ങള്‍ സ്ഥാപിക്കുവാന്‍ ജമാഅത്തെ ഇസ്ലാമി അനുസരണം വഴി ശിര്‍ക്ക് അല്ലാത്ത കാര്യങ്ങള്‍ വരെ ശിര്‍ക്ക്‌ ആയി പ്രഖ്യാപിച്ചു . അതാണ്‌ ഇവിടെ വായിച്ചാല്‍ മനസ്സിലാകുക ...താങ്കള്‍ക്കു യോജിക്കാനാകില്ലെന്കിലും ....

    ReplyDelete
  7. ഒരു പോസ്റ്റില്‍ മിനിമം ഒരു കള്ളമെങ്കിലും വേണം എന്നത് ഈ ബ്ലോഗിലെ നിയമമാണോ?
    അല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ജമാഅത്തിനില്ലാത്ത വാദം ഉണ്ടെന്നു പറയുന്നത്? മൂന്ന്‍ അര്‍ത്ഥവും കൂടിചെര്‍ന്നാല്‍ മാത്രമേ ഇബാദത്ത് ആകുകയുള്ളൂ എന്ന് എവിടെയാണ് ജമാഅത്ത് വാദിച്ചിട്ടുള്ളതു ?

    ReplyDelete
  8. vannu.. vaayichu.... pakshe onnum ezhuthunnilla...

    ReplyDelete
  9. 'പിശാചിന് ഇബാദത് ചെയ്യരുതെ'ന്ന് ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറഞ്ഞേടത്തെല്ലാം പിശാചിന് വിധേയത്വവും അനുസരണയും കാണിക്കരുതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത്. കാരണം, പിശാച് എന്നും ശപിക്കപ്പെട്ട ദുശ്ശക്തിയാണ്. അവനെ ദൈവമായി കാണുന്ന പ്രശ്നമില്ല. യാഥാസ്ഥിതിക സങ്കല്പപ്രകാരം പിശാചിനെ ദൈവമായി സങ്കല്പിക്കുന്നുവെങ്കിലേ കുഴപ്പമുള്ളൂ. മാത്രമല്ല, പ്രസ്തുത സങ്കല്പത്തോടെ പിശാചിനെ ആരാധിക്കുക തന്നെ വേണം. അനുസരിച്ചാല്‍ പോരാ.സമ്പൂര്‍ണമായ വിധേയത്വമാണ് അല്ലാഹു മനുഷ്യരില്‍നിന്നാവശ്യപ്പെടുന്ന ഇബാദത്. ആരാധനയും നിരുപാധികമായ അനുസരണയും അടിമത്തവുമെല്ലാം അതിന്റെ ഭാവങ്ങളും രീതികളുമാണ്. അതില്‍ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇബാദതില്‍ അതിനെ അല്ലാഹുവിന്റെ പങ്കാളിയാക്കലാകും. അങ്ങനെ ശിര്‍കാകും എന്ന സിദ്ധാന്തമാണ് പൂര്‍വിക ഇസ്ലാമിക പണ്ഡിതന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുള്ളത്.

    (കടപ്പാട് ;ഇസ്ലാം പഠനം )

    ReplyDelete
  10. ഇതാണു നിങ്ങളുടെ വാദമെങില്‍ നിങ്ങള്‍ എന്തിനാണു സുന്നികളെ ശിര്‍ക്കു ചെയ്യുന്നവരായി കണക്കാക്കുന്നത്. അവരും പുണ്യാത്മാക്കളെ ദൈവമായികണ്‍ടു ആരാധിക്കുന്നില്ലല്ലോ.

    ReplyDelete
  11. ''വൈരുദ്ധ്യധിഷ്ട്ടിത മുജാഹിദു വാദം'' എന്നാണു ഇതിനു പറയുക---ഇവരും സുന്നികളും ഒരേ നാണയത്തിന്റെ ഇരു പുറം --തൌഹീദു തലയില്‍ കയറ്റി വെച്ചാല്‍ ഉടലോടെ സ്വര്‍ഗം കിട്ടും --അയ്യോ--പാവങ്ങള്‍

    ReplyDelete
  12. ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മൌദൂദി സാഹിബ് പുതുതായി പറഞ്ഞതാണെന്ന പെരുംനുണ തട്ടിവിടാന്‍ ഒട്ടു നാണമില്ലേ... അതോ വിവരക്കേട് അഭിനയിക്കുകയാണോ?

    ReplyDelete
  13. @as

    സ്വന്തം മുഖം പോലും കൊടുക്കുവാന്‍ നാണിക്കുന്ന നീയാണോ നാണത്തെ കുറിച്ച് തെരുവ് പ്രസംഗം നടത്തുന്നത് ..ആദ്യം പോയി ഒരു അഡ്രെസ്സ് സംഘടിപ്പിക്കു എന്നിട്ട് വാ ..ചെല്ല് ചെല്ല്

    ReplyDelete
  14. sahadranmare oru islamika charcha inganeyano nadthunnath? "nanamille ,chell chell thudangiya vakukal islamine sathyathil kalanka peduthukayanu"

    ReplyDelete
  15. "oral onnine kurich vimarshikumbol athine kurich adhyam padana vidheyamakuka ivide rashtriya shirkine kurich mahdoodik mumbu pala salafi pandithanmarum parannitundu thangalk theliv venamengil nan tharam"

    ReplyDelete

വന്നതിനും വായിച്ചതിനും നന്ദി . . താങ്കള്‍ക്കു വിഷയവുമായി ബന്ധപ്പെട്ടു പറയുവാനുള്ളത് ഇവിടെ എഴുതുക. കമന്റ്‌ moderation ഉണ്ട് . കോപ്പി പേസ്റ്റ് കമന്റ്‌ കല്‍ അനുവദനീയമല്ല .
മറ്റുള്ളവ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും .